താന്‍ പ്രസിഡണ്ടായിരുന്ന ഘട്ടത്തിലാണ് യുക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയത്. ബൈഡന്‍ വന്നപ്പോള്‍ ഇത്തരം സഹായങ്ങള്‍ നിര്‍ത്തലാക്കുകയാണുണ്ടായത്. ഇപ്പോള്‍ യുക്രൈനില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് നോക്കി നില്‍ക്കുകയാണ് അമേരിക്കന്‍ ഭരണകൂടം- ഡോണല്‍ഡ് ട്രംപ് പറഞ്ഞു
അതേസമയം യുക്രെയ്‌നെതിരായ നീക്കത്തിനെതിരെ റഷ്യക്ക് ശക്തമായ താക്കീതും അമേരിക്ക നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
യു.എസ് കൺസർവേറ്റീവ്സിന്റെ ഇഷ്ട ചാനലായ ഫോക്സ് ന്യൂസ് റിപ്പോർട്ടറെയാണ് ബൈഡന്‍ അതിക്ഷേപിച്ചത്. ബൈഡന്‍റെ പരാമര്‍ശം അമേരിക്കയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ഇതിനെതിരെ നിരവധി പ്രമുഖര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കന്‍ സമയം രാവിലെ 10: 10 നായിരുന്നു അധികാരക്കൈമാറ്റം. 11. 35 ആയപ്പോഴേക്കും ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കൂടിയാണ്.
കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഞങ്ങളെ രക്ഷിക്കാനായി ഈ കരിനിയമങ്ങള്‍ പിന്‍വലിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ ഞങ്ങളുടെ കാര്യം പരിഗണിക്കണം' എന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ ട്വീറ്റ്.
പാക്കിസ്ഥാന്റെ സഹായത്തോടെയാണ് താലിബാന്‍ മുന്നേറ്റം നടത്തുന്നതെന്ന് ഫോണ്‍ സംഭാഷണത്തില്‍ ഗനി ആരോപിക്കുന്നുണ്ട്.
കാബൂളില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മരണത്തോടനുബന്ധിച്ച് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ബൈഡന്‍ നേരെത്തെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടര്‍ അമേരിക്കയുടെ ഹീറോകളാണ്.
കഴിഞ്ഞ ദിവസമാണ് കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തില്‍ ചാവേറാക്രമണം നടന്നത്. സ്ഫോടനത്തില്‍ 169 അഫ്ഗാന്‍ പൌരന്‍മാര്‍ക്കും 11 യുഎസ് സൈനികര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്
''മറക്കില്ല പൊറുക്കില്ല, ശക്തമായ തിരിച്ചടി നല്‍കും, ഞങ്ങള്‍ നിങ്ങളെ വേട്ടയാടും"- വിതുമ്പിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്.
കൊല്ലപ്പെട്ടര്‍ അമേരിക്കയുടെ ഹീറോകളാണ്. തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല ദൌത്യം പൂര്‍ത്തീകരിക്കും ബൈഡന്‍ പറഞ്ഞു
ഓഗസ്റ്റ് 31-ന് അമേരിക്കയുടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
തന്റെ നിലപാട് ശരിയാണ്. വരും കാലും ഇതിനെ യുക്തിപൂര്‍വ്വമായ തീരുമാനമെന്നാണ് അടയാളപ്പെടുത്തുക. താലിബാന്‍ വളരെ വേഗം തന്നെ നയപരമായ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ താലിബാന്‍ തയ്യാറാകണമെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുളള തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും കഴിഞ്ഞ ഇരുപത് വര്‍ഷം അമേരിക്ക അഫ്ഗാനിസ്ഥാനുവേണ്ടി കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു.
ആന്‍ഡ്രൂ ക്വാമോ തന്‍റെ ഓഫീസിലെ നിലവിലുള്ളതും, മുന്‍പുണ്ടായിരുന്നതുമായ11 വനിതാ ഉദ്യോഗസ്ഥരെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. അതോടൊപ്പം അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
രഹസ്യന്യോഷണ വിഭാഗം ഇതുവരെ നല്‍കിയ തെളിവുകളില്‍ നിന്ന് മൃഗങ്ങളില്‍ നിന്നാണോ അതോ ലബോറട്ടറിയില്‍ നിന്നാണോ വൈറസ് വ്യാപനമെന്ന് വ്യക്തമായിട്ടില്ല.
ഇസ്രായേല്‍ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. പാലസ്തീനൊപ്പം നില്‍ക്കുന്നതില്‍ ഖത്തറിനോട് ഹമാസ് നേതാവ് നന്ദി പറഞ്ഞു. ഇസ്രായേല്‍ ആക്രണണത്തില്‍ 140 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. ഇതില്‍ 39 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഗാസയില്‍ ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്നു.
ക്ലിന്റന്റെ ഭരണകാലത്ത് ആഭ്യന്തര നയരൂപീകരണ ചുമതലയുള്ള അസോസിയേറ്റ് ഡയറക്ടറായിട്ടായിരുന്നു ഇവർ കരിയർ ആരംഭിച്ചത്. നേരത്തെ വൈറ്റ് ഹൗസ് ഓഫീസ് മാനജ്മെന്റ്-ബഡ്ജറ്റ് ഡയറകടറായി നീരയെ ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തിരുന്നു
സാമുഹിക അകലം പാലിക്കുന്നതില്‍ ഇളവുകള്‍ നല്‍കി, ജന ജീവിതം സാധാരണ രീതിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ബൈഡന്‍ ഭരണകൂടം. അമേരിക്കയിലെ ജനസംഖ്യയുടെ 117 ദശലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍ക്കാന്‍ അമേരിക്ക് സാധിച്ചു. ഇത് ജനസംഖ്യയുടെ 35 ശതമാനത്തില്‍ അധികം വരും.
കഴിഞ്ഞ ദിവസമാണ് അമേരിക്ക ഈ പുതിയ തീരുമാനം എടുത്തത്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ തീരുമാനം.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, കൊവിഡ് വ്യാപനം തടയുന്നതിനായി അമേരിക്കന്‍ ഭരണകൂടം വാക്സിന്‍ കമ്പനികള്‍ക്ക് നല്‍കുന്ന സംരക്ഷണം ഒഴിവാക്കുകയാണെന്ന് യു.എസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഈ ആഗോള പ്രതിസന്ധിയില്‍ അസാധാരണമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും കാതറിന്‍ തായ് കൂട്ടിച്ചേര്‍ത്തു.
ഒരാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അയാളില്‍ നിന്ന് മറ്റൊരാളിലേക്കോ മറ്റൊരാളില്‍ നിന്ന് അയാളിലേക്കോ രോഗം ബാധിക്കാന്‍ സാധ്യത കുറവാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ മേധാവി റൊഷേല്‍ വാലെന്‍സ്‌കി പറഞ്ഞു.
ഇന്ത്യക്ക് സഹായം അത്യാവശ്യമായ സമയത്ത് അമേരിക്ക അതിനു സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു. ട്വിറ്ററിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യക്ക് സഹായ വാഗ്ദാനം നടത്തിയത്
കസ്റ്റഡിയിലുള്ള വെള്ളക്കാരനായ ഭീകരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവയ്പില്‍ വംശീയ പ്രേരണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മൂന്നു വയസുകാരനായ മേജര്‍ മുന്‍പും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേ ചാടുകയും, കുരയ്ക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.
വാഷിംഗ്ടൺ പോസ്റ്റിന് വേണ്ടി എഴുതുന്ന ഒരു വിമത സൗദി പത്രപ്രവർത്തകനായിരുന്നു ഇദ്ദേഹം. സൗദി കിരീടാവകാശിയുടെ നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്ന അദ്ദേഹം ഇസ്താംബൂളിലെ സൗദി അറേബ്യൻ കോൺസുലേറ്റിൽ വച്ച് 2018 ഒക്ടോബർ 2-നാണ് കൊല്ലപ്പെട്ടത്.
ബൈഡന് വന്നതോടെ 'അമേരിക്ക ഫസ്റ്റ് എന്ന നയം ഇപ്പോള്‍ അമേരിക്ക ലാസ്റ്റ്' ആയി മാറിയെന്നും, 2024-ല്‍ താന്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞു.
വാക്സിന്‍ വിതരണം തുടങ്ങിയതും മഞ്ഞുകാലത്ത് കേസുകള്‍ കുറഞ്ഞതുമെല്ലാം യുഎസിന് ആശ്വാസമായിരുന്നു. അതിനിടയിലാണ് മരണസംഖ്യ മറ്റൊരു നാഴികക്കല്ലുകൂടെ പിന്നിട്ടത്.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി രണ്ട് ലക്ഷം കോടി രൂപ ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2015-ലെ ആണവക്കരാര്‍ അംഗീകരിക്കാതെ ഇറാനെതിരായ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്.
ഹോങ്കോങ്, ടിബറ്റ് തുടങ്ങിയ തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ചൈന
ആര്‍.എസ്.എസുമയും ബി.ജെ.പിയുമായും ബന്ധമുണ്ടെന്ന കാരണത്താല്‍ രണ്ട് ഇന്ത്യന്‍ വംശജരേ ഉന്നതപദവികള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
കൊവിഡിനെതിരായ പോരാട്ടത്തിന് പ്രഥമ പരിഗണന നല്‍കുന്ന ഉത്തരവുകളില്‍ ഒപ്പു വെച്ച് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍. പരിശോധന കുത്തനെ ഉയര്‍ത്താനും, വാക്സിന്‍ വിതരണം ത്വരിതപ്പെടുത്താനും അദ്ദേഹം നിര്‍ദേശം നല്‍കി
അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേല്‍ക്കും. അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായാണ് 78കാരനായ ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുക.
ഴിഞ്ഞയാഴ്ചയുണ്ടായ മാരകമായ കലാപങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേശീയ ഗാർഡ് സൈനികരെ കൂട്ടത്തോടെ വാഷിംഗ്ടൺ ഡിസിയിലേക്ക് അയച്ചിട്ടുണ്ട്. ട്രംപ് അനുകൂലികൾ 50 സംസ്ഥാന തലസ്ഥാനങ്ങളിലും സായുധ മാർച്ചുകൾ നടത്തുമെന്ന് എഫ്ബിഐയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കൻ കോൺഗ്രസ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്
വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടയില്‍ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടാകുന്നത്
കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഡിസംബറില്‍ 20 മില്ല്യണ്‍ ഡോസ് വാക്‌സിനുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു
ദേശീയ സുരക്ഷയും വിദേശ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 20 ന് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കും.
നാലു പ്രധാന പ്രശ്നങ്ങളെ ഫലപ്രദമായി തരണം ചെയ്യാന്‍ വേണ്ട നടപടികള്‍ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അധികാരമേല്‍ക്കുന്നതുവരെ കാത്തിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഒരു നിമിഷംപോലും പാഴാക്കാതെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതെന്ന് ബൈഡന്‍ ട്വീറ്റ്' ചെയ്തു.
കൊവിഡ് വാക്‌സിന്‍ തത്സമയം സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനിലുളള അമേരിക്കക്കാരുടെ ആശങ്കകള്‍ ഒഴിവാക്കാനാണ് അദ്ദേഹം വാക്‌സിനെടുക്കുന്ന ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്
ജോ ബൈഡനെ അടുത്ത അമേരിക്കൻ പ്രസിഡന്റായി പ്രഖ്യാപിച്ചു. ഇലക്ടറല്‍ കൊളേജാണ് ഔദ്യോഗിഗ പ്രഖ്യാപനം നടത്തിയത്.
അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റാല്‍ ആദ്യം തന്നെ 100 ദിവസം മാസ്ക് ധരിക്കാൻ അമേരിക്കക്കാരോട് ആവശ്യപ്പെടുമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍.
മുഴുവന്‍ വനിത അംഗങ്ങളുമായി ബൈഡന്റെ വൈറ്റ് ഹൗസ് പ്രസ് ടീം
വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ ജോ ബൈഡനു പരിക്ക് .ആഴ്ച്ചകളോളം ബൂട്ട് ധരിക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍മാരുടെ നിര്‍ദേശം
ജോ ബൈഡന് യുഎസ് പ്രസിഡന്റ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍.2021 ജനുവരി 20 ന് ട്വിറ്റര്‍ അക്കൗണ്ട് ഉടമസ്ഥത ബൈഡന് കൈമാറാനാണ് ട്വിറ്ററിന്റെ തീരുമാനം.
ഡെമോക്രാറ്റിക്ക് സഖ്യകക്ഷികളുടെ വലിയ വളര്‍ച്ചയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കണ്ടത്. കടുത്ത പരിസ്ഥിതിവാദികളും പുരോഗമന ആശയങ്ങളുമുള്ള സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിടുന്ന ഒട്ടനവധി യുവാക്കളാണ് ബൈഡന് പിന്തുണയുമായി രംഗത്തെത്തിയത്.
താനാണ് വിജയിയെന്ന് അവകാശപ്പെടുന്ന ട്രംപ് തെരഞ്ഞെടുപ്പില്‍ വിപുലമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ചിലയിടങ്ങളില്‍ വോട്ട് വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കഠിനമായിരുന്നുവെന്നും എങ്കിലും ക്ഷമയോടെ കാത്തിരിക്കണമെന്നും ബൈഡൻ പറഞ്ഞു.
ജോ ബൈഡനെ ' പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ' എന്ന് അഭിസംബോധന ചെയ്ത് സ്പീക്കര്‍ നാന്‍സി പെലോസി
നിലവില്‍ 264 സീറ്റുകളില്‍ ബൈഡനും 214 സീറ്റുകളില്‍ ട്രംപുമാണ് മുന്നേറുന്നത്. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. അരിസോണയിലും വിസ്കൊസിനിലും മിഷിഗണിലും ബൈഡന്‍ ട്രംപിനെ അട്ടിമറിച്ചു.
യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മത്സരം കൂടുതൽ കടുക്കുന്നു. തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കൂടുതല്‍ ഇലക്ട്റല്‍ വോട്ടുകളുള്ള അരിസോണയിലും അയോവയിലും ട്രംപാണ് മുന്നില്‍ നില്‍ക്കുന്നത്
ട്രംപിന്റെ പ്രധാന മിവര്‍ഷകയായ ഇല്‍ഹാന്‍ ഒമര്‍ വിജയിച്ചു. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങള്‍ ജോ ബൈഡനെ പിന്തുണച്ചപ്പോള്‍ അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിൽ ട്രംപിനാണ് പിന്തുണ.
പ്രവചനാതീതമായ പോരാട്ടമാണ് നടക്കുന്നത് എന്നാണ് പ്രീ പോള്‍ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും പൂര്‍ത്തിയാകും.
വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നാണ് ട്രംപിന്റെ ആരോപണം.
നവംബർ മൂന്നിനാണ് യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പുറത്തുവന്ന പ്രീ പോള്‍ സര്‍വ്വേകളിലെല്ലാം ജോ ബൈഡനാണ് മുന്നില്‍. കഴിഞ്ഞതവണ ട്രംപ് ഗംഭീര ഭൂരിപക്ഷം നേടിയ മേഖലകളില്‍ പോലും ബൈഡനാണ് മുന്നില്‍
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡോണള്‍ഡ് ട്രംപിനുള്ള പിന്തുണ കുറയുന്നതായി സർവ്വേകൾ.
കൊവിഡ് ഇല്ലാതാകുന്നതും ഒരു കോടി 10 ലക്ഷം പേർക്ക് പൗരത്വം നൽകുന്നതും അധികാരം നേടിയാൽ നടപ്പിലാക്കാനുള്ള പദ്ധതികളിൽ മുൻ നിരയിലുള്ളവയാണെന്ന് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ.
മുൻപ് നടത്തിയ ഒരു പ്രസംഗത്തിനിടെ ബൈഡൻ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് മിറ്റ് റോംമ്നേയുടെ പേര് മറന്നതും ട്രംപ് ചൂണ്ടിക്കാട്ടി. ഇത് തികച്ചും ലജ്ജാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.
നേരിട്ടുള്ള സംവാദം ഒഴിവാക്കി വിർച്ച്വൽ സംവാദം നടത്തായിരുന്നു കമ്മീഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റ്സ് തീരുമാനിച്ചിരുന്നത് എന്നാൽ വിർച്ച്വൽ ഡിബേറ്റിനോട് സഹകരിക്കാനവില്ലെന്ന് ട്രംപ് വ്യക്തമാക്കി
നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ കമല ഹാരിസ് പ്രസിഡന്റായി മാറുമെന്ന് ട്രംപ്.
'മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണു ട്രംപ്. ഈ തിരഞ്ഞെടുപ്പിൽ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും' -മിഷേൽ ഒബാമ പറഞ്ഞു.
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവേശിച്ച നിമിഷം മുതല്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഭിന്നതയും ശത്രുതയും വളര്‍ത്തിയ ട്രംപിന്റെ നടപടികളെ ഇരുവരും അപലപിച്ചു. 140,000-ത്തിലധികം അമേരിക്കക്കാരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് അമേരിക്ക. പ്രസിഡന്റ് എന്ന നിലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സ്വീകരിച്ച നയപരമായ സമീപനങ്ങള്‍ ഒന്നും മഹാമരിയെ തടഞ്ഞു നിര്‍ത്തിയില്ല എന്ന രൂക്ഷ വിമര്‍ശനവും ഇരുവരും ഉന്നയിച്ചു.
എന്നാല്‍ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയയിലടക്കം ബാക്കിയുള്ള 5-ലും സാൻഡേഴ്സ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.